കോവിഡ് ബാധിച്ചാല്‍ പ്രതിരോധശേഷി 5 മാസം വരെ നീണ്ടുനില്‍ക്കാം

വാഷിങ്ടന്‍: സാര്‍സ്‌കോവ്-2 വൈറസ് ഒരിക്കല്‍ ബാധിച്ചാല്‍ കോവിഡ് രോഗത്തിനെതിരായ പ്രതിരോധ ശേഷി കുറഞ്ഞത് 5 മാസം വരെ നീണ്ടുനില്‍ക്കാമെന്ന് ഗവേഷകര്‍. അരിസോണ സര്‍വകലാശാലയിലെ ഗവേഷകരാണ് ഈ കണ്ടെത്തലിനു പിന്നില്‍. കോവിഡ് ബാധിച്ച 6000ല്‍ പരം ആളുകളില്‍നിന്നു ശേഖരിച്ച ആന്റിബോഡികളില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍.

രോഗം ബാധിച്ച് 5-7 മാസങ്ങളോളവും ഉയര്‍ന്ന ഗുണനിലവാരത്തിലുള്ള ആന്റിബോഡികള്‍ രോഗികളില്‍ ഉത്പാദിപ്പിക്കപ്പെടുന്നുണ്ടെന്ന് ഗവേഷണത്തിനു നേതൃത്വം നല്‍കിയ ഇന്ത്യന്‍ വംശജനായ അസോഷ്യേറ്റ് പ്രഫസര്‍ ദീപ്ത ഭട്ടാചാര്യ അറിയിച്ചു. അരിസോണ സര്‍വകലാശാലയിലെ പ്രഫസര്‍ ജാന്‍കോ നികോലിച്‌സുഗിച്ചുമായി ചേര്‍ന്നായിരുന്നു ഗവേഷണം.

വൈറസ് ആദ്യം കോശങ്ങളെ ബാധിക്കുമ്പോള്‍ ശരീരത്തിലെ പ്രതിരോധ സംവിധാനം ചെറുജീവകാലയളവിലുള്ള പ്ലാസ്മ സെല്ലുകളെ വിന്യസിക്കും. ഇവയാണ് വൈറസിനെതിരായി പോരാടുന്ന ആന്റിബോഡികളെ ഉത്പാദിപ്പിക്കുന്നത്. ഈ ആന്റിബോഡികള്‍ 14 ദിവസം വരെ രക്തപരിശോധനയില്‍നിന്നു കണ്ടെത്താം.

പ്രതിരോധ സംവിധാനത്തിന്റെ രണ്ടാമത്തെ പ്രതികരണശേഷി എന്നത് ദീര്‍ഘനാള്‍ ജീവനോടെയിരിക്കുന്ന പ്ലാസ്മ സെല്ലുകളുടെ ഉത്പാദനമാണ്. ഇവയാണ് ഉയര്‍ന്ന ഗുണനിലവാരമുള്ള ആന്റിബോഡികള്‍ സൃഷ്ടിക്കുന്നത്. ഈ ആന്റിബോഡികള്‍ കുറേക്കാലംകൂടി ശരീരത്തിന് പ്രതിരോധശേഷി നല്‍കാറുണ്ട്.

Load More Related Articles
Load More By Editor
Load More In Special

Leave a Reply

Your email address will not be published. Required fields are marked *

Check Also

നെല്ലിമുകളില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പും ENT ചെക്കപ്പും ഞായറാഴ്ച

അടൂര്‍: നെല്ലിമുകള്‍ 3682 നമ്പര്‍ എസ്എന്‍ഡിപി ശാഖ യോഗത്തിന്റെ ആഭിമുഖ്യത്തില്‍ അടൂര്‍ ഭാരത്…